മിയാമിയിലെ ഒരു രാത്രി -അമേരിക്കന്‍ ചരിത്രത്തെയും പൗരാവകാശങ്ങളെയും കുറിച്ച സത്യവാങ്മൂലങ്ങള്‍

റെജിന കിങ്ങിന്റെ വൺ നൈറ്റ് ഇൻ മിയാമി എന്ന സിനിമയുടെ ആസ്വാദനം

നാല് ഐകൊണിക് ബ്ലാക് അമേരിക്കൻസ്
മാൽകം എക്സ്, മുഹമ്മദ് അലി, സാം കുക്ക്, ജിം ബ്രൌൺ എന്നിവരുടെ ഒത്തുചേരലും ജീവിതം പറച്ചിലും തത്വശാസ്ത്രങ്ങൾ വിനിമയം ചെയ്യലും തർക്കിക്കലും സ്നേഹിക്കലും

കെംപ് പവേഴ്സിന്റെ നാടകവും സിനിമയും
മാർട്ടിൻ ലൂതർ കിങ്, മെഡ്ഗർ എവേഴ്സ്, ജെയിംസ് ബാൾഡ്വിൻ എന്നിവരുടെ പ്രവർത്തനങ്ങളും എഴുത്തും

അനുഭൂതികളും കെടാതെ കാക്കുന്ന ചെരാതുകളും

//”പ്രലോഭനങ്ങളുടെ ഇടനാഴികളിൽ ഉന്മാദം അനുഭവിക്കുന്നവരും ജ്ഞാനത്തിന്റെ അഗാധഖനികളിൽ കാറ്റും വെളിച്ചവുമില്ലാതെ ജീവിക്കുന്നവരും എപ്പോൾ വേണമെങ്കിലും പരസ്പരം വെച്ചു മാറാവുന്ന രണ്ട് ബോധങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്ന് എൻ രേണുക എഴുതുന്നു. വിരുദ്ധധ്രുവങ്ങളിൽ അലയുന്ന സ്ത്രീ-പുരുഷന്മാരും അവരുടെ അനിശ്ചിതമായ സഞ്ചാരപഥങ്ങളും, ഒരിക്കലും കൂടിച്ചേരാത്ത സമാന്തരവഴികളുടെ പ്രലോഭനങ്ങൾ. രേണുകയുടെ അഭിപ്രായത്തിൽ അനുഭൂതിയുടെ വിരുദ്ധമണ്ഡലങ്ങൾ സംഗമിക്കുകയും വിഘടിക്കുകയും ചെയ്യുന്ന സാങ്കൽപിക ഇടമെന്ന നിലയിലാണ് കവിതക്ക് നിലനിൽപുള്ളത്.”//

//”മൂന്നാം ദിവസവും ചെരാതുമായി പുറപ്പെട്ട ശിഷ്യൻ ഉദ്യാനത്തിലെ അനുഭൂതികൾ നുകർന്നും എന്നാൽ ചെരാത് കെട്ടുപോകാതെ സൂക്ഷിച്ചും തിരിച്ചെത്തി, സൂഫിയുടെ കഥയെ ശുഭപര്യവസായിയാക്കി.”//

ചെകുത്താന്റെ കൈയേറ്റത്തിൽ വേദപാഠങ്ങൾക്ക് സംഭവിക്കുന്നത്

ചെകുത്താന്റെ വേദപുസ്തകം എന്ന പുസ്തകത്തിന് പി.ടി കുഞ്ഞാലി മാസ്റ്റർ എഴുതിയ ആസ്വാദനം
-തേജസ് ദ്വൈവാരികയിൽ പ്രസിദ്ധീകരിച്ചത്

സ്വാർത്ഥബോധ്യങ്ങളുടെ പ്രതീകങ്ങളായ പുരോഹിതന്മാരും വ്യക്തിയെ റദ്ദ് ചെയ്യുന്ന വ്യവസ്ഥിതികൾക്കെതിരെ കലാപമുയർത്തുന്നവരും

ആഭിചാരം മുതൽ പൈശാചപൂജ വരെ

ഒരു ഉത്കൃഷ്ട ഭാരതീയ പാക(ഠ)ശാല

ജിയോ ബേബിയുടെ, ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയുടെ ആസ്വാദനം

# നമ്മുടെ വീടകങ്ങളിലും അടുക്കളകളിലും സംഭവിക്കുന്നത്
# കുടുംബവും പെണ്ണും
# ആചാരങ്ങളും സ്ത്രീയും
# ആർത്തവാശുദ്ധികൾ

# ശക്തിസ്വരൂപിണിയായ ദേവിയും സന്നിധാനങ്ങളും
# വ്യത്യസ്ത സമുദായങ്ങൾ -സ്ത്രീയുടെ കർതൃത്വവും പ്രാതിനിധ്യവും

അത്യസാധാരാണമായ ഒരു കഥ

ഒ ഹെൻറിയുടെ എ സ്ട്രെയിഞ്ച് സ്റ്റോറി എന്ന കഥയുടെ വായന

ഒ ഹെൻറിക്കഥകൾ:
ബന്ധങ്ങളുടെ ഉൾക്കൂറ്റുറപ്പ്,
തലമുറകളിലേക്ക് നീളുന്ന, കാലത്തെ അതിജയിക്കുന്ന സ്നേഹത്തിൻ്റെ നൂലിഴ

ഒ ഹെൻറിയുടെ ജീവിതം, പലായനവും പ്രവാസവും
ഹോണ്ടുറാസ്, ബനാന റിപബ്ലിക്
ജീവിതവും കഥയും

മി. ബെര്‍മാന്റെ മാസ്റ്റർപീസ്

പെരുമഴയുള്ള ആ രാത്രിയിലാണ് മി ബെർമാൻ തന്റെ മാസ്റ്റർപീസ് രചിച്ചത്.
കലയെയും കലാകാരന്റെ ധർമത്തെയും സംബന്ധിച്ച് മഹത്തായ അവബോധം പകരുന്ന ഒന്നായിരുന്നു അത്.

ജീവിതത്തിലേക്കുണർത്തുന്ന കല
പ്രതീക്ഷയിലേക്ക് നയിക്കപ്പെടുന്ന വ്യക്തികളും സമൂഹവും

ഓ ഹെൻറിയുടെ അവസാനത്തെ ഇല എന്ന കഥയുടെ ഒരാസ്വാദനം

പോസ്റ്റ് അപോകാലിപ്റ്റിക് കാലത്തെ വേദവും പ്രവാചകനും

///”ഭൂതകാലത്തേക്കുള്ള പുരാവൃത്തങ്ങളല്ല വേദപുസ്തകങ്ങളിൽ പറയുന്നതെന്നും കഴിഞ്ഞു പോയ കാലവുമായി മാത്രം കൂട്ടിക്കെട്ടി മനുഷ്യനെ തരം താഴ്ത്തുന്നത് ആശാവഹമല്ലെന്നും പറയുന്ന കപ്ലനോഗ്ലു ഇപ്പോഴത്തെ ജീവിതത്തിന്റെ പൊരുളാണ് വേദത്തിൽ തേടേണ്ടത് എന്നും അഭിപ്രായപ്പെടുന്നു.”///

സൂറഃ അൽകഹ്ഫ് എന്ന ഖുർആനികാധ്യായത്തിലെ ഒരാഖ്യാനമാണ് ഗ്രെയിൻ എന്ന സമീ കപ്ലനോഗ്ലു സിനിമയുടെ (2017) ആധാരം.

വേദപുസ്തകത്തിന്റെ ചലച്ചിത്രഭാഷ്യം
ഒപ്പം ഖുർആനികാഖ്യാനത്തിന്റെ സാമൂഹ്യ ദാർശനിക വായന

ലിലിയൻ ആലിങ്ങിന്റെ യാത്ര

നാല് വർഷത്തോളം നീണ്ടു നിന്ന യാത്ര, കാൽനടയായി, ഒറ്റക്കൊരു യുവതി.
അതാണ് ലിലിയൻ ആലിങ്ങിന്റെ കഥ.
ന്യൂയോർക്കിൽ നിന്ന് റഷ്യയിലേക്ക്.
ഷിക്കാഗോ, നോർത് ഡകൌട, കനഡയിലെ മനിറ്റോബ, ബ്രിട്ടീഷ് കൊളംബിയ പിന്നെ അലാസ്ക..
ഒരു ട്രാൻസ് അമേരിക്കൻ ഒഡിസ്സി.

ബെറിങ് സ്ട്രെയ്റ്റ് കടന്നാൽ റഷ്യ.
അവൾ റഷ്യയിലെത്തിയോ?

അതിജീവനത്തിനായുള്ള സാഹസങ്ങളുടെ കഥ.
ആൻഡ്രിയാസ് ഹോർവാതിന്റെ സിനിമയുടെ ആസ്വാദനം.

അഗ്നിയും ഭ്രമങ്ങളും

ഒരു പൈറോമാനിയാക്കിന്റെ കഥ
വില്യം ഫോക്നറും ഹാരുകി മുറാകമിയും ലീ ചാങ്ഡോങ്ങും ഒരേ കഥ വ്യത്യസ്തമായി ആവിഷ്കരിക്കുന്നത്.

തായ് ചലച്ചിത്രകാരൻ ലീ ചാങ്ഡോങ്ങിന്റെ Burning എന്ന സിനിമയുടെ ആസ്വാദനം.

മുഖ്യകഥാപാത്രത്തിന്റെ പൈറോമാനിയ എന്ന ഇംപൾസ്-കൺട്രോൾ ഡിസോഡറിലൂടെ വൈയക്തിക മനശ്ശാസ്ത്രത്തെയും സാമൂഹികചിന്തയെയും കുറിച്ച നിലപാടുകൾ മുന്നോട്ട് വെക്കുന്ന സിനിമ.

വിറ്റാലിനയുടെ യാത്രകൾ

ഭോഗാതുരതയുടെയും മൽസരത്തിന്റെയും നാഗരികതയിൽ ഓടിയെത്താൻ പറ്റാത്തവരുടെയും വീണുപോകുന്നവരുടെയും നിവാസസ്ഥാനമാണ് സ്ലമ്മുകൾ അഥവാ ചേരികൾ. ലോകത്തിലെ എല്ലാ വൻനഗരങ്ങളോടനുബന്ധിച്ചും ഇത്തരം ചേരികൾ കാണാം. പൊതുവെ വികസിതരാജ്യങ്ങളോടൊപ്പം എത്താൻ കഴിയാതെ പിന്തള്ളപ്പെട്ടു പോകുന്ന രാജ്യങ്ങളിൽപ്പോലുമുണ്ട് ചേരികൾ. കേപ് ടൌണിലെ (ദക്ഷിണാഫ്രിക്ക) ഖയെലിഷ്ത, നെയ്റോബിയിലെ (കെനിയ) കിബേര, മുംബൈയിലെ (ഇന്ത്യ) ധാരാവി, മെക്സിക്കോയിലെ നെസാ എന്ന നെസാഹുവൽകോയോത്ത് സിറ്റിയിലെ ചേരി, കറാച്ചിയിലെ (പാകിസ്ഥാൻ) ഓറങ്ഗി തുടങ്ങിയവ ഏറ്റവും വലിയ സ്ലമ്മുകളായി കണക്കാക്കപ്പെടുന്നു.

കൂട്ടത്തിൽ ഒട്ടും ചെറുതല്ലാതെ, കറുത്ത വർഗക്കാർ തിങ്ങിപ്പാർക്കുന്ന ലിസ്ബണിലെ (പോർചുഗൽ) കോവ ദാ മൌറയും. അതിലാണ് പെദ്രോ കോസ്റ്റയുടെ സിനിമ, അതിലാണ് വിറ്റാലിന വരേലയുടെ അന്വേഷണങ്ങളും.

Vitalina Varela (Pedro Costa) എന്ന ചലച്ചിത്രത്തിന്റെ ആസ്വാദനം. പോർചുഗീസ് എഴുത്തുകാരിയും നടിയുമായ വിറ്റാലിന വരേലയാണ് ഇതിൽ അതേ പേരിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അവരുടെ തന്നെ യഥാർത്ഥ ജീവിതമാണിത് എന്ന് എവിടെയോ വായിക്കാൻ കഴിഞ്ഞു.

പെദ്രോ കോസ്റ്റയുടെ നക്ടേണൽ ഫ്രെയിമുകളുടെ ചാരുത. ഇരുണ്ട ജീവിതങ്ങളുടെ ആഖ്യാനവും.